ലക്ഷദ്വീപ് എനിക്കറിയുന്ന ചരിത്രം

ഇതെഴുതുമ്പോൾ എനിക്ക് 76 വയസ്സായി. എന്റെ ചെറുപ്പകാലം. അതായതു അഞ്ചാം ക്‌ളാസിൽ പഠിക്കുന്ന കാലം. മാങ്ങ അന്ന് സുലഭമായിരുന്നു. പണം കൊടുക്കാതെ തന്നെ ലഭിക്കുന്ന മാങ്ങ അച്ചാറിടുന്നത് മിക്കവാറും പതിവായിരുന്നു. മാർക്കറ്റിൽ അച്ചാറുകൾ ഒരു സാധാരണ വസ്തുവായിരുന്നില്ല. അച്ചാർ കമ്പനികൾ കുറവായിരുന്നു. അങ്ങിനെ വീട്ടിലിടുന്ന അച്ചാറുകൾക്ക് സുർക്ക ഒരു ഒഴിച്ചുകൂടാത്ത ചേരുവയും ആയിരുന്നു. അതുകൊണ്ടുതന്നെ പലചരക്കു പീടികകളിൽ ലഭ്യമായ ഒരു സാധാരണ വസ്തുവും ആയിരുന്നു ദ്വീപ്സുർക്ക:  മിനിക്കോയ് ദ്വീപ് സുർക്ക: Read more…

WhatsApp

ഇത് മൊബൈല്‍ ഫോണ്‍ യുഗമാണ്. പ്രത്യേകിച്ച് സ്മാര്‍ട്ട്‌ഫോണ്‍; ഈ രംഗത്ത് കടന്നുവന്നതോടെ വാര്‍ത്താവിനിമയ രംഗം കൂടുതല്‍ സജീവമായി. ജനങ്ങള്‍ ഒത്തുകൂടുന്ന ഏതൊരു വേദിയിലും പരസ്പരം മുഖത്തേക്ക് നോക്കുന്നതിന്ന് പകരം എല്ലാവരും സ്മാര്‍ട്ട്‌ഫോണില്‍ തിരുപ്പിടിപ്പിച്ചുകൊണ്ട് ഇരിക്കുകയും നടക്കുകയും ഭക്ഷണം കഴിക്കുകയും എല്ലാം ചെയ്യുന്നു. സ്മാര്‍ട്ട്‌ഫോണില്‍ മാത്രം നോക്കിക്കൊണ്ട് മുന്‍പോട്ട് നടന്ന്, ടറസില്‍നിന്നും അതുപോലെയുള്ള മറ്റ് പലയിടത്തുനിന്നും താഴെവീണ സംഭവങ്ങളും വിരളമല്ല. സ്മാര്‍ട്ട്‌ഫോണിന്റെ അമിതമായ ഉപയോഗം, വൈകാരികമായ അടുപ്പം നഷ്ടപ്പെടുത്തുന്നു. ഓഫീസില്‍നിന്ന് വീട്ടിലെത്തിയ Read more…

അഞ്ച് നേട്ടങ്ങളും അഞ്ച് നഷ്ടങ്ങളും

ഡിസമ്പര്‍ 1, 2016 മെട്രോ മനോരമ 1.12.16 ലെ മെട്രോ മനോരമയില്‍ എഴുതിയ അഞ്ച് നേട്ടങ്ങളും അഞ്ച് നഷ്ടങ്ങളുംഎന്നതില്‍ അല്പം തിരുത്തല്‍ വേണമെന്നാണ് കോഴിക്കോട്ജനിച്ച് വളര്‍ന്ന എഴുപത്തിരണ്ട്കാരനായ എനിക്ക് തോന്നുന്നത്. മാനവേദന്‍ചിറ മാനാഞ്ചിറ ആയതിന്നുശേഷം കോഴിക്കോട്ടുകാര്‍അതാസദിച്ചു ജീവിച്ച ഒരു കാലമുണ്ടായിരുന്നു. അതായിരുന്നു എന്റെ കുട്ടിക്കാലം. മാനാഞ്ചിറയുടെയും അന്നത്തെ ടാഗോര്‍ പാര്‍ക്കിന്റെയും ഇടയില്‍ ഒരു റോഡുണ്ടായിരുന്നു. റോഡ് നശിപ്പിച്ചു, അത് പാര്‍ക്കിലേക്ക് ചേര്‍ത്തു അങ്ങിനെയായിരുന്നു മെട്രോ മനോരമയില്‍ പറഞ്ഞ 1994 നവമ്പര്‍ Read more…

വിലവര്‍ദ്ധനവിന്റെ മാനസീക വശങ്ങള്‍

നമ്മുടെ സര്‍ക്കാരുകള്‍ കേന്ദ്രമായാലും സംസ്ഥാനമായാലും, വിലവര്‍ദ്ധനക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. സര്‍ക്കാര്‍ ജീവനക്കാര്‍ എന്നും അവരുടെ പ്രിയപുത്രര്‍. മറ്റുള്ളവര്‍ അവരുടെ കാഴ്ച്ചപ്പാടില്‍ ജീവിക്കാനവകാശമില്ലാത്തവരും. സാമ്പത്തീകവശം അനുഭവസ്ഥര്‍ നേരിട്ടനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു അതും കൊല്ലങ്ങളോളമായി!! സ്വാതന്ത്ര്യലബ്ദിക്കു ശേഷം. എന്നാല്‍ ഇതിന്റെ മാനസീകവശത്തെപ്പറ്റിയും കൂടി ആലോചിക്കേണ്ടതുണ്ട്. അത് ചിലപ്പോള്‍ സാമ്പത്തീക വശത്തേക്കാള്‍ രൂക്ഷമായിരിക്കും. മാനസീകാരോഗ്യം നഷ്ടപ്പെട്ടാല്‍ പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ല. സര്‍ക്കാരുദ്യോഗസ്ഥനല്ലാത്ത ഒരു സാധാരണ ഭാരതീയന്റെ സ്ഥിതിയാണിത്. അതും മുന്നോക്ക Read more…

പണത്തിന്റെ മേലെ പരുന്തുകള്‍ക്ക് പറക്കാന്‍ സാധിക്കുന്നില്ല.

ജൂലായ് 08, 2018 പത്രാധിപര്‍, മാതൃഭൂമി കത്തുകള്‍ പണത്തിന്റെ മേലെ പരുന്തുകള്‍ക്ക് പറക്കാന്‍ സാധിക്കുന്നില്ല. ഇന്നലത്തെ (7-7-18 മാതൃഭൂമി 16 ആം പേജില്‍ വന്ന ‘ചിറകരിഞ്ഞ പരുന്തുകളെ കാഴ്ച്ചവസ്തുക്കളായി ടൂറിസക്കച്ചവടം’ എന്ന തലക്കെട്ടില്‍ എച് ബൈജു എന്ന പക്ഷിനിരീക്ഷകന്‍ കൊടുത്ത ലേഖനം, പക്ഷിസ്‌നേഹികളെ മാത്രമല്ല, വായിച്ചവരെയെല്ലാവരേയും വേദനിപ്പിക്കുന്നു. കാക്കയെപ്പോലെ നമ്മുടെ ഭൂമി ശുചിയാക്കുന്ന കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഈ പക്ഷി ഹിന്ദു ഭക്തന്മാരെസംബന്ധിച്ച് വിഷ്ണുവിന്റെ വാഹനം എന്ന രീതിയിലും Read more…

ഡോ: റോയ് ചാലി

ജൂലായ് 4, 2018 ജൂണ്‍ മാസത്തെ ഗൃഹലക്ഷ്മിയില്‍ ഡോ: റോയ് ചാലിയെപ്പറ്റിയുള്ള ലേഖനം വായിച്ചപ്പോള്‍ ഇത് എത്രയോ മുന്‍പ് വരേണ്ടതായിരുന്നു എന്ന് തോന്നിപ്പോയി. 1966ല്‍ ഒരു മെഡിക്കല്‍ റപ്രസന്ററ്റീവായി ജോലിയില്‍ പ്രവേശിച്ച് 2005ല്‍ ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ എന്ന് കമ്പനിയിലെ ഒരു എക്‌സിക്യുട്ടീവ് പദവിയില്‍നിന്ന് റിട്ടയര്‍ ചെയ്യുന്നത് വരെ ഔദ്യോഗികമായും അതിന്ന് ശേഷ്ം ഇന്നും അദ്ദേഹവുമായി നേരിട്ടും ഫോണ്‍ വഴിയും ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരാളെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെപ്പറ്റി എത്ര എഴുതിയാലും Read more…

നമ്മുടെ ട്രാഫിക്ക് സംസ്‌കാരം

പത്രാധിപര്‍, മാതൃഭൂമി നഗരം, കെ പി കേശവമേനോന്‍ റോഡ്, കോഴിക്കോട്-673001 നമ്മുടെ ട്രാഫിക്ക് സംസ്‌കാരം 28-12-2017ലെ നഗരം പതിപ്പില്‍, ‘ലെഫ്റ്റ് അത്ര ഫ്രീയല്ല’ എന്ന ലേഖനത്തിന്റെ തലക്കെട്ട് ലെഫ്റ്റ് തീരെ ഫ്രീയല്ല എന്നാക്കണമെന്നാണ് എന്റെ അഭിപ്രായം കോഴിക്കോട്ട് ജനിച്ചു വളര്‍ന്ന 72 കാരനായ ഞാന്‍ കഴിഞ്ഞ അന്‍പതിലധികം കൊല്ലമായി വാഹനമോടിക്കുന്നു. അന്ന് അഞ്ചാം ക്ലാസ്സ് മുതല്‍ സാമൂഹ്യ പാഠപുസ്തകത്തില്‍ റോഡ് നിയമങ്ങള്‍ എന്ന ഒരു പാഠം രണ്ടോ മൂന്നോ കൊല്ലം Read more…

കോഴിക്കോട് എന്നും ഒരു ലഹരിനഗരമാണ്.

ഒക്ടോബര്‍ 26, 2017 പത്രാധിപര്‍, മാതൃഭൂമി നഗരം. മിഠായിത്തെരുവില്‍ 4 വയസ്സ്മുതല്‍ നടന്ന് ശീലമുള്ള ഒരെഴുപത്തിമൂന്ന്കാരനാകുന്നു ഞാന്‍. നമ്മുടെ കോഴിക്കോടിന്റെ രൂപം മാറ്റിമറിക്കുന്നത് കോഴിക്കോട്ടുകാരല്ലാത്തവരാണെന്ന അഭിപ്രായക്കാരനാണ് ഞാന്‍. പഴയ ഒരു കലക്ടര്‍ അമിതാഭ്കാന്ത്; വികസനത്തിന്റെ പേരില്‍ സംവത്സരങ്ങളോളം നിലനിന്ന ടാഗോര്‍പാര്‍ക്ക് ഇല്ലാതാക്കി. അങ്ങിനെ മാനാഞ്ചിറയുടെയും ടാഗോര്‍പാര്‍ക്കിന്റെയും ഇടയില്‍ക്കൂടിയുള്ള റോഡ് നശിപ്പിച്ചു, ബി ഇ എം റോഡിലെ ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിച്ചു. അതുപോലെത്തന്നെയാണ് പരിഷ്‌കാരത്തിന്റെയും സൗകര്യത്തിന്റെയും താരതമ്യം ചെയ്യാന്‍ പറ്റാത്ത വിദേശസൗകര്യങ്ങളുടെ പേരു Read more…

Old age

ജൂണ്‍ 29, 2017 2017 ജൂണ്‍ 28ലെ മാത്ര്ഭൂമി നഗരത്തില്‍ ഡോ: കൊച്ചുറാണി ജോസഫ് എഴുതിയ ‘ദരിദ്രരായ കോടീശ്വരന്മാര്‍ എന്ന ലേഖനം വായിച്ചപ്പോള്‍ 72 കാരനായ, സമ്പന്നനല്ലാത്ത സാധാരണക്കാരനായ എനിക്ക് തോന്നിയത് ഇല്ലാത്ത പ്രശ്‌നം പലരും എഴുതിയെഴുതി പെരുപ്പിക്കുന്നത് പോലെയാണ്. വാര്‍ദ്ധക്യ കാലത്ത് എങ്ങിനെ ജീവിതം തള്ളിനീക്കുമെന്ന പ്രശ്‌നം ഇങ്ങിനെ എഴുത്തുകാരും മന:ശാസ്ത്രജ്ഞന്മാരും എഴുതിപ്പെരുപ്പിക്കുകയാണ്. കൊല്ലങ്ങള്‍ക്ക് മുന്‍പ് ജോത്സ്യ വിശ്വാസിയായ ഒരു മന്ത്രവാദി എനിക്കറിയാവുന്ന ഒരു —നായരുണ്ടായിരുന്നു. അയാള്‍ പ്രശ്‌നം Read more…

മിഠായിത്തെരു

മിഠായിത്തെരുവിനെപ്പറ്റിയുള്ള എന്റെ ഓര്‍മ്മകള്‍ കെ എന്‍ ധര്‍മ്മപാലന്‍ ഇന്ന് എഴുപത്തിരണ്ടുകാരനായ എന്റെ ഓര്‍മ്മകള്‍ മിഠായിത്തെരുവില്‍ അച്ചുതണ്ട് സ്ഥാപിച്ച് ജയില്‍റോഡ്, പാളയം റോഡ്, മൊയ്തീന്‍പള്ളിറോഡ് എന്നിവയിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്ന ക്ലോക്ക് സൂചികളെപ്പോലെയാണ്. അന്ന് അശോകാ ആസ്പത്രി മാനേജരായിരുന്ന അച്ഛന്റെ കൂടെ വൈകുന്നേരങ്ങളില്‍ മാനാഞ്ചിറയുടെയും ടാഗോര്‍ പാര്‍ക്കിന്റെയും ഇടയില്‍കൂടിയുള്ള റോഡ് വഴി പ്രവേശിച്ച് മിഠായിത്തെരുവില്‍കൂടി നടന്ന് തുടങ്ങിയാല്‍ ആദ്യത്തെ പരിപാടി ലക്കി റസ്റ്റാറണ്ടില്‍ നിന്നോ, എസ് ക്രിഷ്ണമഹാരാജില്‍നിന്നോ ചായ കുടിച്ച് മുന്നോട്ട് നീങ്ങുക എന്നതായിരുന്നു. Read more…